ന്യൂഡല്‍ഹി: പ്രശസ്‌ത മലയാള കവിയും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുന്‍ സെക്രട്ടറിയുമായ കെ സച്ചിദാനന്ദന്റെ ഇ-മെയില്‍ വിലാസം ഇന്റര്‍നെറ്റ് തട്ടിപ്പുകാര്‍ റാഞ്ചി. ഇന്നലെ രാവിലെ കവിയുടെ ഡല്‍ഹിയിലും കേരളത്തിലുമുള്ള നിരവധി സുഹൃത്തുക്കള്‍ക്ക് അദ്ദേഹത്തിന്റെ ഹോട്ട്‌മെയില്‍ വിലാസത്തില്‍ നിന്നു വന്ന കത്ത് പലരെയും പരിഭ്രമിപ്പിച്ചു. താന്‍ ഇംഗ്ലണ്ടില്‍ വംശീയവിരുദ്ധ-എയ്‌ഡ്‌സ് വിരുദ്ധ സെമിനാറിനു വന്നതാണെന്നും ഹോട്ടലില്‍ വച്ച് തന്റെ പേഴ്‌സ് നഷ്ടമായെന്നും ഹോട്ടല്‍ ബില്ലും മറ്റും അടയ്‌ക്കാനായി അടിയന്തരമായി 7500 ഡോളര്‍ അയക്കണമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞത്. സഹായിക്കാന്‍ തയ്യാറുള്ള സുഹൃത്തുക്കള്‍ വിവരം ഉടന്‍ അറിയിക്കണമെന്നും `വെസ്റ്റേണ്‍ യൂനിയന്‍' വഴി പണമയച്ചാല്‍ മതിയെന്നും സന്ദേശത്തിലുണ്ടായിരുന്നു.
തട്ടിപ്പു നടന്ന വിവരം ബോധ്യമായതായി സച്ചിദാനന്ദന്‍ പറഞ്ഞു. സന്ദേശം കണ്ട പല സുഹൃത്തുക്കളും വിളിച്ച് വിവരമന്വേഷിച്ചിരുന്നു. താന്‍ ഡല്‍ഹിയില്‍ തന്നെയുണ്ടെന്നും മൂന്നു ദിവസമായി ഏഷ്യ-പസഫിക് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം സുഹൃത്തുക്കളെ മുഴുവന്‍ അറിയിക്കുകയായിരുന്നു. ഹോട്ട്‌മെയില്‍ അക്കൗണ്ടില്‍ നേരത്തെ വന്ന ഒരു സന്ദേശത്തിനു മറുപടി നല്‍കുക വഴിയാണ് തന്റെ വിലാസം തട്ടിപ്പുകാരുടെ കൈയില്‍ പെടാനിടയായതെന്ന് അദ്ദേഹം പറഞ്ഞു.
Wednesday, October 29, 2008
Tuesday, October 28, 2008
മത്തായിയുടെ വചനങ്ങള്‍
നിക്കറിന്റെ പോക്കറ്റില്‍ മദ്യക്കുപ്പിയുമായി പോകുന്നതിനിടെ മത്തായി കല്ലില്‍ത്തട്ടി വീണു. കാലില്‍ എന്തോ ഒലിക്കുന്നതു കണ്ട മത്തായി ദൈവത്തിനോട്: ''ദൈവമേ, ഒലിക്കുന്നതു രക്തമായിരിക്കേണമേ.''
മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു മത്തായിയെ പോലിസ് പിടിച്ചു. നന്നായി വിരട്ടിയ ശേഷം എസ്.ഐ പറഞ്ഞു: '' നിന്റെ മുഖം ഇനി കാണാന്‍ ഇടവരരുത്''. മത്തായിയുടെ മറുപടി: ''നടക്കില്ല സാറേ, നമ്മള്‍ ഒരേ ഷാപ്പിലെ പറ്റുകാരാ''.
മത്തായി മദ്യപിക്കുന്നതിനിടെ ഈച്ച മദ്യത്തില്‍ വീണു. മത്തായി അതിനെ വിരലിലെടുത്ത് ആക്രോശിച്ചു: '' തുപ്പെടാ ഈച്ചേ, കുടിച്ചതു തുപ്പെടാ''
മത്തായിയെ ഭാര്യ ഷാപ്പിലെത്തി പിടികൂടി. ഭര്‍ത്താവ് കുടിച്ചു കൊണ്ടിരുന്ന സാധനം ഒന്നു രുചിച്ചുകൊണ്ട് അവര്‍ പറഞ്ഞു: '' ഈ വൃത്തികെട്ട സാധനം എന്തിനാ മനുഷ്യാ കുടിക്കുന്നത്''. മത്തായി: '' ഞാന്‍ ഒറ്റയ്‌ക്കു സുഖിക്കുന്നെന്നല്ലായിരുന്നോടീ നിന്റെ പരാതി, അതിപ്പോള്‍ തീര്‍ന്നല്ലോ''.
പാതിരാത്രിയില്‍ കുടിച്ചു ലക്കില്ലാതെ വരുന്ന മത്തായിയെ പേടിപ്പിക്കാന്‍ ഭാര്യ യക്ഷിയുടെ വേഷം കെട്ടി. മത്തായി വന്നതും മുമ്പോട്ടു ചാടിക്കൊണ്ട് പറഞ്ഞു: '' ഞാനാ രക്ത യക്ഷി, രാത്രി വൈകി വരുന്നവര്‍ എനിക്കുള്ളതാ''
മത്തായി: ''ഗ്ലാഡ് റ്റു മീറ്റ് യു.. നിന്റെ ചേച്ചിയേയാ ഞാന്‍ കെട്ടിയിരിക്കുന്നത്''
അച്ചന്‍ മത്തായിയോട്: ''മത്തായീ, നീ കുടിച്ചിട്ടാണോ പള്ളിയില്‍ വന്നത്?''
മത്തായി: ''വെള്ളം മാത്രമേ കുടിച്ചുള്ളൂ അച്ചോ''
അച്ചന്‍: '' പിന്നെന്താ നിന്നെ മദ്യം മണക്കുന്നത്?''
മത്തായി: '' ദൈവമേ അങ്ങ് വെള്ളം വീണ്ടും വീഞ്ഞാക്കിയോ?''
മത്തായി ദിവസവും മൂന്നു കുപ്പി മദ്യം ഒരുമിച്ചു വാങ്ങിയ ശേഷമാണ് അടി തുടങ്ങുന്നത്. ബാര്‍ അറ്റന്റര്‍ കാര്യം തിരക്കി. ''മൂന്നു കുപ്പിയില്‍ ഒന്നെനിക്കും, മറ്റ് രണ്ടെണ്ണം ഗള്‍ഫിലുള്ള എന്റെ സഹോദരന്മാര്‍ക്കും വേണ്ടിയാ ഞാന്‍ കുടിക്കുന്നത്''
ഓരോ കുപ്പിയില്‍ നിന്നും മാറിമാറി കുപ്പിയില്‍ വീഴ്‌ത്തിയായിരുന്നു മത്തായിയുടെ സുരപാനം. ഒരു ദിവസം മൂന്നിനു പകരം രണ്ടു കുപ്പി മാത്രമാണ് മത്തായി വാങ്ങിയത്. ബാര്‍ അറ്റന്റര്‍ പറഞ്ഞു: '' അങ്ങയുടെ ഒരു സഹോദരന്‍ മരിച്ചുപോയല്ലേ? എന്റെ അനുശോചനം''
മത്തായിയുടെ മറുപടി:'' ആരും മരിച്ചിട്ടില്ല, ഞാന്‍ കുടിനിര്‍ത്തി, പക്ഷേ അനിയന്‍മാര്‍ നിര്‍ത്തിയിട്ടില്ല''
മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു മത്തായിയെ പോലിസ് പിടിച്ചു. നന്നായി വിരട്ടിയ ശേഷം എസ്.ഐ പറഞ്ഞു: '' നിന്റെ മുഖം ഇനി കാണാന്‍ ഇടവരരുത്''. മത്തായിയുടെ മറുപടി: ''നടക്കില്ല സാറേ, നമ്മള്‍ ഒരേ ഷാപ്പിലെ പറ്റുകാരാ''.
മത്തായി മദ്യപിക്കുന്നതിനിടെ ഈച്ച മദ്യത്തില്‍ വീണു. മത്തായി അതിനെ വിരലിലെടുത്ത് ആക്രോശിച്ചു: '' തുപ്പെടാ ഈച്ചേ, കുടിച്ചതു തുപ്പെടാ''
മത്തായിയെ ഭാര്യ ഷാപ്പിലെത്തി പിടികൂടി. ഭര്‍ത്താവ് കുടിച്ചു കൊണ്ടിരുന്ന സാധനം ഒന്നു രുചിച്ചുകൊണ്ട് അവര്‍ പറഞ്ഞു: '' ഈ വൃത്തികെട്ട സാധനം എന്തിനാ മനുഷ്യാ കുടിക്കുന്നത്''. മത്തായി: '' ഞാന്‍ ഒറ്റയ്‌ക്കു സുഖിക്കുന്നെന്നല്ലായിരുന്നോടീ നിന്റെ പരാതി, അതിപ്പോള്‍ തീര്‍ന്നല്ലോ''.
പാതിരാത്രിയില്‍ കുടിച്ചു ലക്കില്ലാതെ വരുന്ന മത്തായിയെ പേടിപ്പിക്കാന്‍ ഭാര്യ യക്ഷിയുടെ വേഷം കെട്ടി. മത്തായി വന്നതും മുമ്പോട്ടു ചാടിക്കൊണ്ട് പറഞ്ഞു: '' ഞാനാ രക്ത യക്ഷി, രാത്രി വൈകി വരുന്നവര്‍ എനിക്കുള്ളതാ''
മത്തായി: ''ഗ്ലാഡ് റ്റു മീറ്റ് യു.. നിന്റെ ചേച്ചിയേയാ ഞാന്‍ കെട്ടിയിരിക്കുന്നത്''
അച്ചന്‍ മത്തായിയോട്: ''മത്തായീ, നീ കുടിച്ചിട്ടാണോ പള്ളിയില്‍ വന്നത്?''
മത്തായി: ''വെള്ളം മാത്രമേ കുടിച്ചുള്ളൂ അച്ചോ''
അച്ചന്‍: '' പിന്നെന്താ നിന്നെ മദ്യം മണക്കുന്നത്?''
മത്തായി: '' ദൈവമേ അങ്ങ് വെള്ളം വീണ്ടും വീഞ്ഞാക്കിയോ?''
മത്തായി ദിവസവും മൂന്നു കുപ്പി മദ്യം ഒരുമിച്ചു വാങ്ങിയ ശേഷമാണ് അടി തുടങ്ങുന്നത്. ബാര്‍ അറ്റന്റര്‍ കാര്യം തിരക്കി. ''മൂന്നു കുപ്പിയില്‍ ഒന്നെനിക്കും, മറ്റ് രണ്ടെണ്ണം ഗള്‍ഫിലുള്ള എന്റെ സഹോദരന്മാര്‍ക്കും വേണ്ടിയാ ഞാന്‍ കുടിക്കുന്നത്''
ഓരോ കുപ്പിയില്‍ നിന്നും മാറിമാറി കുപ്പിയില്‍ വീഴ്‌ത്തിയായിരുന്നു മത്തായിയുടെ സുരപാനം. ഒരു ദിവസം മൂന്നിനു പകരം രണ്ടു കുപ്പി മാത്രമാണ് മത്തായി വാങ്ങിയത്. ബാര്‍ അറ്റന്റര്‍ പറഞ്ഞു: '' അങ്ങയുടെ ഒരു സഹോദരന്‍ മരിച്ചുപോയല്ലേ? എന്റെ അനുശോചനം''
മത്തായിയുടെ മറുപടി:'' ആരും മരിച്ചിട്ടില്ല, ഞാന്‍ കുടിനിര്‍ത്തി, പക്ഷേ അനിയന്‍മാര്‍ നിര്‍ത്തിയിട്ടില്ല''
Wednesday, October 22, 2008
Tuesday, October 21, 2008
കീബോര്‍ഡില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താം
കംപ്യൂട്ടറില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കെ പുതിയൊരു ഭീഷണി കൂടി നിങ്ങളെ കാത്തിരിക്കുന്നു. ഇതുവരെ നെറ്റ്‌വര്‍ക്ക് വഴിയാണ് ഒട്ടുമിക്ക വിവരങ്ങളും ചോര്‍ത്തിയിരുന്നതെങ്കില്‍ ഇനി കംപ്യൂട്ടര്‍ കീബോര്‍ഡാണ് വില്ലനാവാന്‍ പോവുന്നത്. കീ അമര്‍ത്തുമ്പോള്‍ പുറത്തുവിടുന്ന ഇലക്ട്രോ മാഗ്‌നറ്റിക് സിഗ്‌നലുകള്‍ പിടിച്ചെടുത്ത് ടൈപ്പ് ചെയ്യുന്നതെന്താണെന്നു കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വിസ് ഗവേഷകരാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
ഗവേഷണ വിദ്യാര്‍ഥികളായ മാര്‍ട്ടിന്‍ വോഗ്‌നോക്‌സും സില്‍വൈന്‍ പാസിനിയുമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. കംപ്യൂട്ടറുമായി പി.എസ്/2 വഴിയോ യു.എസ്.ബി വഴിയോ കണക്ട് ചെയ്‌ത 11 തരം കീബോര്‍ഡുകളില്‍ ഇവര്‍ പരീക്ഷണം നടത്തി. ലാപ്‌ടോപിനോടൊപ്പം വരുന്ന കീബോര്‍ഡുകളിലും വിവരം ചോര്‍ത്താനുള്ള വിദ്യ വിജയിച്ചതായി ഗവേഷകര്‍ പറഞ്ഞു. 20 മീറ്റര്‍ അകലെ നിന്നുവരെ സിഗ്‌നല്‍ പിടിച്ചെടുക്കാന്‍ സാധിക്കുമത്രേ.
ഗവേഷണ വിദ്യാര്‍ഥികളായ മാര്‍ട്ടിന്‍ വോഗ്‌നോക്‌സും സില്‍വൈന്‍ പാസിനിയുമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. കംപ്യൂട്ടറുമായി പി.എസ്/2 വഴിയോ യു.എസ്.ബി വഴിയോ കണക്ട് ചെയ്‌ത 11 തരം കീബോര്‍ഡുകളില്‍ ഇവര്‍ പരീക്ഷണം നടത്തി. ലാപ്‌ടോപിനോടൊപ്പം വരുന്ന കീബോര്‍ഡുകളിലും വിവരം ചോര്‍ത്താനുള്ള വിദ്യ വിജയിച്ചതായി ഗവേഷകര്‍ പറഞ്ഞു. 20 മീറ്റര്‍ അകലെ നിന്നുവരെ സിഗ്‌നല്‍ പിടിച്ചെടുക്കാന്‍ സാധിക്കുമത്രേ.
Tuesday, October 14, 2008
ഡെത്ത് മാനേജ്‌മെന്റ്
( ഒരു മരണവീട്ടിലെ സംഭാഷണത്തില്‍ നിന്ന്)
ചോദ്യം: ചേട്ടത്തിയുടെ മക്കളൊക്കെ അമേരിക്കയില്‍ നിന്ന് എത്തിയോ?
ഉത്തരം: ഇല്ല, ആരും വരില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ചോ: പിന്നെയാരാ അടുത്തിരുന്ന് കരയുന്ന സ്‌ത്രീകളൊക്കെ
ഉ: അത് 'ഓള്‍വേയ്‌സ്' ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സ്റ്റാഫാണ്. ഈ പ്രോഗ്രാം ഞങ്ങളാണ് നടത്തുന്നത്.
ചോ: പ്രോഗ്രാമോ?
ഉ: അതേ സര്‍, വിവാഹവും മരണവുമടക്കം ആളുകൂടുന്ന എല്ലാ ചടങ്ങും ഞങ്ങള്‍ക്ക് പ്രോഗ്രാമാണ്. പ്രോഗ്രാം കളര്‍ഫുള്ളാക്കാന്‍ എത്രപേരെ വേണമെങ്കിലും ഇറക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഇവിടെയിപ്പോള്‍ നൂറുപേരെ ഇറക്കിയിട്ടുണ്ട്.
ചോ: ആരാണ് നിങ്ങളെ ഇത് ഏല്‍പ്പിച്ചത്
ഉ: അവരുടെ മക്കളാണ് സര്‍. അമേരിക്കയില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി കഴിഞ്ഞ വര്‍ഷമാണ് അവര്‍ ഞങ്ങളുടെ സേവനത്തിന് രജിസ്റ്റര്‍ ചെയ്‌തത്.
ചോ: കഴിഞ്ഞ വര്‍ഷം അതിന് ചേട്ടത്തിക്ക് അസുഖമൊന്നുമുണ്ടായിരുന്നില്ലല്ലോ?
ഉ: ഉണ്ടാവണമെന്നില്ല സര്‍. 60 വയസ്സുകഴിഞ്ഞവരെയൊക്കെ നേരത്തേ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതിപ്പോ ഞങ്ങള്‍ക്ക് നന്നായി ഓര്‍ഗനൈസ് ചെയ്യാനുള്ള സമയം കിട്ടി.
ചോ: എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നത്?
ഉ: വിവരമറിഞ്ഞയുടന്‍ തന്നെ ഞങ്ങള്‍ മൊബൈല്‍ മോര്‍ച്ചറി എത്തിച്ചു. മരണവിവരം അറിയിക്കാന്‍ അമ്പതോളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നാട്ടിലെങ്ങും സ്ഥാപിച്ചു. പന്തല്‍, വീഡിയോ കവറേജ്, ഫോട്ടോ, മൈക്ക്, കരയാനും മറ്റുമുള്ള ആളുകള്‍ ഇതൊക്കെ ഞങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നതാണ്. ഒറ്റയ്‌ക്ക് താമസിക്കുന്ന ഒരു വൃദ്ധ മരിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇത്രയും സൗകര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയുമോ സര്‍.
ചോ: അവരുടെ ഭാഗ്യം. ആട്ടെ, ഇനിയെന്താ അടുത്ത പരിപാടി?
ഉ: വിലാപയാത്രയാണ് സര്‍, നൂറു കാറുകള്‍ ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട്.
ചോ: ഇതിനൊക്കെ വലിയ തുക ഫീസ് വരില്ലേ?
ഉ: തുച്ഛം സര്‍. മൂന്നു പെണ്‍മക്കളും അവരുടെ ഫാമിലി മെമ്പേഴ്‌സും അമേരിക്കയില്‍ നിന്ന് വന്നിട്ടുപോവാന്‍ കാശെത്രയാവും. അതിന്റെ നാലിലൊന്നുപോലും ഞങ്ങളുടെ ഫീസ് വരില്ല. കഷ്ടപ്പാടുമില്ല. ഇന്റര്‍നെറ്റ് വഴി ഈ പ്രോഗ്രാം അവര്‍ അമേരിക്കയില്‍ നിന്ന കണ്ടുകൊണ്ടിരിക്കുകയുമാണ് സര്‍.
ചോ: നന്നായി, ചേട്ടത്തി തലചുറ്റി വീണ് മരിച്ചപ്പോള്‍ തന്നെ നിങ്ങള്‍ എങ്ങനെ വിവരമറിഞ്ഞു?
ഉ: അതാണ് സര്‍ ഞങ്ങളുടെ സര്‍വീസ്. രജിസ്‌റ്റര്‍ ചെയ്‌തതു മുതല്‍ ഈ വീട് ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഇവിടെ ഒരീച്ച അനങ്ങിയാല്‍പ്പോലും ഞങ്ങള്‍ക്ക് വിവരം ലഭിക്കും.
ചോ: അപ്പോള്‍ ചേട്ടത്തിയുടെ മരണത്തിനായി നിങ്ങള്‍ ഒരു വര്‍ഷമായി കാത്തിരിക്കുകയാണെന്നാണോ?
ഉ: സംശയമെന്ത് സര്‍, ചേട്ടത്തിയെ മാത്രമല്ല, കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള നൂറുകണക്കിനാളുകളെ അവര്‍ പോലുമറിയാതെ ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. (60 കഴിഞ്ഞ ചോദ്യകര്‍ത്താവ് പിന്നീടൊന്നും ഉരിയാടാതെ സംഭ്രമിച്ച് നാലുചുറ്റും നോക്കിക്കൊണ്ട് സ്ഥലം വിട്ടു)
ഇമെയിലില്‍ കിട്ടിയത്
ചോദ്യം: ചേട്ടത്തിയുടെ മക്കളൊക്കെ അമേരിക്കയില്‍ നിന്ന് എത്തിയോ?
ഉത്തരം: ഇല്ല, ആരും വരില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ചോ: പിന്നെയാരാ അടുത്തിരുന്ന് കരയുന്ന സ്‌ത്രീകളൊക്കെ
ഉ: അത് 'ഓള്‍വേയ്‌സ്' ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സ്റ്റാഫാണ്. ഈ പ്രോഗ്രാം ഞങ്ങളാണ് നടത്തുന്നത്.
ചോ: പ്രോഗ്രാമോ?
ഉ: അതേ സര്‍, വിവാഹവും മരണവുമടക്കം ആളുകൂടുന്ന എല്ലാ ചടങ്ങും ഞങ്ങള്‍ക്ക് പ്രോഗ്രാമാണ്. പ്രോഗ്രാം കളര്‍ഫുള്ളാക്കാന്‍ എത്രപേരെ വേണമെങ്കിലും ഇറക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഇവിടെയിപ്പോള്‍ നൂറുപേരെ ഇറക്കിയിട്ടുണ്ട്.
ചോ: ആരാണ് നിങ്ങളെ ഇത് ഏല്‍പ്പിച്ചത്
ഉ: അവരുടെ മക്കളാണ് സര്‍. അമേരിക്കയില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി കഴിഞ്ഞ വര്‍ഷമാണ് അവര്‍ ഞങ്ങളുടെ സേവനത്തിന് രജിസ്റ്റര്‍ ചെയ്‌തത്.
ചോ: കഴിഞ്ഞ വര്‍ഷം അതിന് ചേട്ടത്തിക്ക് അസുഖമൊന്നുമുണ്ടായിരുന്നില്ലല്ലോ?
ഉ: ഉണ്ടാവണമെന്നില്ല സര്‍. 60 വയസ്സുകഴിഞ്ഞവരെയൊക്കെ നേരത്തേ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതിപ്പോ ഞങ്ങള്‍ക്ക് നന്നായി ഓര്‍ഗനൈസ് ചെയ്യാനുള്ള സമയം കിട്ടി.
ചോ: എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നത്?
ഉ: വിവരമറിഞ്ഞയുടന്‍ തന്നെ ഞങ്ങള്‍ മൊബൈല്‍ മോര്‍ച്ചറി എത്തിച്ചു. മരണവിവരം അറിയിക്കാന്‍ അമ്പതോളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നാട്ടിലെങ്ങും സ്ഥാപിച്ചു. പന്തല്‍, വീഡിയോ കവറേജ്, ഫോട്ടോ, മൈക്ക്, കരയാനും മറ്റുമുള്ള ആളുകള്‍ ഇതൊക്കെ ഞങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നതാണ്. ഒറ്റയ്‌ക്ക് താമസിക്കുന്ന ഒരു വൃദ്ധ മരിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇത്രയും സൗകര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയുമോ സര്‍.
ചോ: അവരുടെ ഭാഗ്യം. ആട്ടെ, ഇനിയെന്താ അടുത്ത പരിപാടി?
ഉ: വിലാപയാത്രയാണ് സര്‍, നൂറു കാറുകള്‍ ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട്.
ചോ: ഇതിനൊക്കെ വലിയ തുക ഫീസ് വരില്ലേ?
ഉ: തുച്ഛം സര്‍. മൂന്നു പെണ്‍മക്കളും അവരുടെ ഫാമിലി മെമ്പേഴ്‌സും അമേരിക്കയില്‍ നിന്ന് വന്നിട്ടുപോവാന്‍ കാശെത്രയാവും. അതിന്റെ നാലിലൊന്നുപോലും ഞങ്ങളുടെ ഫീസ് വരില്ല. കഷ്ടപ്പാടുമില്ല. ഇന്റര്‍നെറ്റ് വഴി ഈ പ്രോഗ്രാം അവര്‍ അമേരിക്കയില്‍ നിന്ന കണ്ടുകൊണ്ടിരിക്കുകയുമാണ് സര്‍.
ചോ: നന്നായി, ചേട്ടത്തി തലചുറ്റി വീണ് മരിച്ചപ്പോള്‍ തന്നെ നിങ്ങള്‍ എങ്ങനെ വിവരമറിഞ്ഞു?
ഉ: അതാണ് സര്‍ ഞങ്ങളുടെ സര്‍വീസ്. രജിസ്‌റ്റര്‍ ചെയ്‌തതു മുതല്‍ ഈ വീട് ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഇവിടെ ഒരീച്ച അനങ്ങിയാല്‍പ്പോലും ഞങ്ങള്‍ക്ക് വിവരം ലഭിക്കും.
ചോ: അപ്പോള്‍ ചേട്ടത്തിയുടെ മരണത്തിനായി നിങ്ങള്‍ ഒരു വര്‍ഷമായി കാത്തിരിക്കുകയാണെന്നാണോ?
ഉ: സംശയമെന്ത് സര്‍, ചേട്ടത്തിയെ മാത്രമല്ല, കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള നൂറുകണക്കിനാളുകളെ അവര്‍ പോലുമറിയാതെ ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. (60 കഴിഞ്ഞ ചോദ്യകര്‍ത്താവ് പിന്നീടൊന്നും ഉരിയാടാതെ സംഭ്രമിച്ച് നാലുചുറ്റും നോക്കിക്കൊണ്ട് സ്ഥലം വിട്ടു)
ഇമെയിലില്‍ കിട്ടിയത്
Sunday, October 12, 2008
കാഴ്‌ചപ്പാട്
ഒരുദിവസം പണമുള്ള കുടുംബത്തിലെ പിതാവ് മകനെയും കൂട്ടി പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുന്നു എന്നു കാട്ടിക്കൊടുക്കാന്‍ പുറപ്പെട്ടു. വളരെ ദരിദ്രരായ ഒരു കുടുംബത്തിന്റെ കൃഷിയിടത്തില്‍ അവര്‍ കുറച്ചുദിവസം ചെലവിട്ടു. തിരിച്ചു വരമ്പോള്‍ പിതാവ് മകനോട് ചോദിച്ചു.
എങ്ങനെയുണ്ടായിരുന്നു യാത്ര...
വളരെ നന്നായിരുന്നു അഛാ..
പാവങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നു നീ മനസ്സിലാക്കിയോ..?
ഉം.. മകന്‍ മൂളി.
പറയൂ.. എന്താണ് നീ ഈ യാത്രയില്‍ നിന്ന് മനസ്സിലാക്കിയത് ? പിതാവ് ചോദിച്ചു.
മകന്‍ പറഞ്ഞു
' നമുക്ക് ഒരു നായയേയുള്ളു.. അവര്‍ക്ക് നാല് നായ്‌ക്കളുണ്ട്.
നമുക്ക് തോട്ടത്തിന്റെ മധ്യത്തിലെത്തുന്ന ഒരു കുളമുണ്ട്. അവരുടെ അരുവിക്ക് അറ്റമില്ല.
നമ്മുടെ തോട്ടത്തില്‍ വിദേശനിര്‍മിത വിളക്കുകളുണ്ട്, എന്നാല്‍ അവരുടെ രാത്രികള്‍ക്ക് പ്രകാശം ചൊരിയുന്നത് നക്ഷത്രങ്ങളാണ്.
നമുക്ക് സേവ ചെയ്യാന്‍ വേലക്കാരുണ്ട്. അവര്‍ മറ്റുള്ളവരെ സേവിക്കുകയാണ്.
നമുക്ക് വേണ്ട ഭക്ഷണം നാം വാങ്ങുന്നു. അവര്‍ അത് സ്വന്തമായി വളര്‍ത്തിയുണ്ടാക്കുന്നു.
നമ്മുടെ സ്വത്ത് സംരക്ഷിക്കാന്‍ മതിലുകളുണ്ട്. അവരെ സംരക്ഷിക്കാന്‍ സുഹൃത്തുക്കളും.'
മകന്റെ മറുപടികേട്ട് പിതാവ് സ്‌തബ്ധനായി നിന്നു.
മകന്‍ പറഞ്ഞു, ' നാം എത്ര ദരിദ്രരാണെന്നു മനസ്സിലാക്കിത്തന്നതിന് നന്ദി അഛാ'
എങ്ങനെയുണ്ടായിരുന്നു യാത്ര...
വളരെ നന്നായിരുന്നു അഛാ..
പാവങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നു നീ മനസ്സിലാക്കിയോ..?
ഉം.. മകന്‍ മൂളി.
പറയൂ.. എന്താണ് നീ ഈ യാത്രയില്‍ നിന്ന് മനസ്സിലാക്കിയത് ? പിതാവ് ചോദിച്ചു.
മകന്‍ പറഞ്ഞു
' നമുക്ക് ഒരു നായയേയുള്ളു.. അവര്‍ക്ക് നാല് നായ്‌ക്കളുണ്ട്.
നമുക്ക് തോട്ടത്തിന്റെ മധ്യത്തിലെത്തുന്ന ഒരു കുളമുണ്ട്. അവരുടെ അരുവിക്ക് അറ്റമില്ല.
നമ്മുടെ തോട്ടത്തില്‍ വിദേശനിര്‍മിത വിളക്കുകളുണ്ട്, എന്നാല്‍ അവരുടെ രാത്രികള്‍ക്ക് പ്രകാശം ചൊരിയുന്നത് നക്ഷത്രങ്ങളാണ്.
നമുക്ക് സേവ ചെയ്യാന്‍ വേലക്കാരുണ്ട്. അവര്‍ മറ്റുള്ളവരെ സേവിക്കുകയാണ്.
നമുക്ക് വേണ്ട ഭക്ഷണം നാം വാങ്ങുന്നു. അവര്‍ അത് സ്വന്തമായി വളര്‍ത്തിയുണ്ടാക്കുന്നു.
നമ്മുടെ സ്വത്ത് സംരക്ഷിക്കാന്‍ മതിലുകളുണ്ട്. അവരെ സംരക്ഷിക്കാന്‍ സുഹൃത്തുക്കളും.'
മകന്റെ മറുപടികേട്ട് പിതാവ് സ്‌തബ്ധനായി നിന്നു.
മകന്‍ പറഞ്ഞു, ' നാം എത്ര ദരിദ്രരാണെന്നു മനസ്സിലാക്കിത്തന്നതിന് നന്ദി അഛാ'
Friday, October 10, 2008
എന്നിട്ടും നിങ്ങളെന്നെ നിറമുള്ളവന്‍ എന്നു വിളിക്കുന്നു?
ഞാന്‍ ജനിച്ചപ്പോള്‍ കറുപ്പായിരുന്നു
വളര്‍ന്നപ്പോഴും കറുപ്പായിരുന്നു
സൂര്യപ്രകാശത്തിനു കീഴെയും കറുപ്പ് തന്നെ
ഭയത്തിലും രോഗത്തിലും ഞാന്‍ കറുപ്പ്
ഒടുക്കം മരണത്തിലും എന്റെ നിറം കറുപ്പ് തന്നെ
നിങ്ങള്‍ വെള്ളക്കാര്‍
ജനിച്ചപ്പോള്‍ പിങ്ക് നിറം
വളര്‍ന്നപ്പോള്‍ വെളുപ്പ്
സൂര്യപ്രകാശത്തില്‍ നിങ്ങളുടെ നിറം ചുവപ്പ്
തണുപ്പില്‍ നീല
ഭയന്നപ്പോള്‍ മഞ്ഞയും രോഗത്തില്‍ പച്ചയും
ഒടുക്കം മരണത്തില്‍ നിങ്ങള്‍ ചാര നിറമായി
എന്നിട്ടും നിങ്ങളെന്നെ നിറമുള്ളവന്‍ എന്നു വിളിക്കുന്നു?
വളര്‍ന്നപ്പോഴും കറുപ്പായിരുന്നു
സൂര്യപ്രകാശത്തിനു കീഴെയും കറുപ്പ് തന്നെ
ഭയത്തിലും രോഗത്തിലും ഞാന്‍ കറുപ്പ്
ഒടുക്കം മരണത്തിലും എന്റെ നിറം കറുപ്പ് തന്നെ
നിങ്ങള്‍ വെള്ളക്കാര്‍
ജനിച്ചപ്പോള്‍ പിങ്ക് നിറം
വളര്‍ന്നപ്പോള്‍ വെളുപ്പ്
സൂര്യപ്രകാശത്തില്‍ നിങ്ങളുടെ നിറം ചുവപ്പ്
തണുപ്പില്‍ നീല
ഭയന്നപ്പോള്‍ മഞ്ഞയും രോഗത്തില്‍ പച്ചയും
ഒടുക്കം മരണത്തില്‍ നിങ്ങള്‍ ചാര നിറമായി
എന്നിട്ടും നിങ്ങളെന്നെ നിറമുള്ളവന്‍ എന്നു വിളിക്കുന്നു?
When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray
And you calling me colored?
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray
And you calling me colored?
This poem was nominated by UN as the best poem of 2006, Written by an African Kid. |
Subscribe to:
Posts (Atom)