Tuesday, December 21, 2010

ഇനി മലയാളം ഇ മെയിലുകള്‍ മൊബൈലിലും


ചിലപ്പോള്‍ നിങ്ങള്ക് പലര്ക്കും ഇത്‌ മുന്ബേ അറിയാവുന്നതായിരിക്കും എങ്കിലും അറിയതവര്ക് പഠിക്കാം .
നിങ്ങളുടെ മൊബൈല്‍ ജാവ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ( .jar softwares ) ചെയ്യുമെങ്കില്‍ opera മിനി എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യാന്‍ മൊബൈലില്‍ നിന്നു ഈ ലിങ്ക് സന്നര്ഷിക്കുക : m.opera.com.
ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക ശേഷം അതുപയോഗിച്ചു നെറ്റ് ഓപ്പണ്‍ ചെയ്യുക . ശേഷം അഡ്രസ്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക ( www എന്നത് മായ്ച്ചു കയിഞ്ഞതിനു ശേഷമാണു config: എന്ന് ടൈപ്പ് ചെയ്യേണ്ടത്) ശേഷം goto പ്രസ്‌ ചെയ്യുക .
ശേഷം വരുന്ന വിണ്ടോവില്‍ ഏറ്റവും താഴെ ആയി ഇങ്ങനേ കാണാം .
use bitmap font for complex script : (
ഇവിടെ default ആയി no എന്ന്‌ കാണാം . അത് change ചെയ്തു yes എന്നക്കിയത്തിനു ശേഷം സേവ് ചെയ്യുക )
ശേഷം go to web address എന്ന option നിലൂടെയ് ജിമെയില്‍ മറ്റു മലയാളം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാവുന്നതാണ് ( ചില വെബ്സൈറ്റ് ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല eg:മനോരമ )
സംശയം ഉള്ളവര്‍ ബന്ധപ്പെടുക ishaqvml@gmail.com,ishaqvml@in.com


Saturday, July 17, 2010

ഒത്തു പിടിച്ചാല്‍ മലയും പോരും...

Story Dated: 17 July 2010
(1) ഇര വല്ലതും കിട്ടുമോ? (2) ഉറുമ്പിന്റെ ശല്യം...ഒളിക്കാന്‍ ഇടമില്ലല്ലോ ! (3) കാലു വാരി നിലത്തടിച്ചല്ലോ...(4) ജീവന്‍ അപകടത്തിലായപ്പോള്‍ രക്ഷപ്പെടാനുള്ള അവസാന കുതിപ്പ് ..(5) & (6) പക്ഷെ വൈകിപ്പോയി,ഇനി അനിവാര്യമായ സത്യം, മരണം..
തൃക്കരിപ്പൂര്‍:കലുഷമായ സാമൂഹികാന്തരീക്ഷത്തില്‍ നമ്മോടു പലതും വിളിച്ചു പറയുന്നുണ്ട് ഈ ഉറുമ്പിന്‍കൂട്ടം. ഒന്നോ രണ്ടോ ഉറുമ്പുകള്‍ വന്നപ്പോള്‍ അവഗണിച്ച പുല്‍ച്ചാടി ഉറുമ്പിന്റെ സംഘ ബോധത്തിനു മുന്നില്‍ നിലം പരിശായി. ഉറുമ്പിന്റെ പോരാട്ടവും പുല്‍ചാടിയുടെ ചെറുത്തു നിപ്പും  ഒരു മണിക്കൂറോളം നീണ്ടു. തൃക്കരിപ്പൂര്‍ റസാ കോംപ്ലക്സിലെ കടവരാന്തയില്‍ നിന്ന്  ദൃശ്യങ്ങള്‍  കാമറയില്‍ പകര്‍ത്തിയത് സഞ്ചാരി ബാബു. 
Source: http://trikarpurnews.com/demo/index.php?do=articles&id=950&catid=0

Tuesday, July 6, 2010

പ്രിയപ്പെട്ട കാനറിപ്പക്ഷികളേ

പ്രിയപ്പെട്ട കാനറിപ്പക്ഷികളേ
 ലോക കപ്പിന്റെ ആകാശത്ത്
നീ വട്ടമിട്ട് പറന്നപ്പോള്‍
ഞാന്‍ സ്വപ്‌നം കണ്ടു
ആ സ്വര്‍ണക്കതിര്‍ കൊത്തിപ്പറക്കുന്നത്
വുവുലേസയുടെ ആരവങ്ങളെ അതിജയിച്ച്
സാംബാ താളം മുഴങ്ങുന്നത്
റോബീന്യോയും കക്കയും
ജബുലാനിയെ തലോടിത്തലോടി
വല നിറക്കുന്നത്

മരണ ഗ്രൂപ്പില്‍ തോല്‍വിയറിയാതെ
കുതിച്ചു കയറിയപ്പോള്‍
ഇനിയെല്ലാം എളുപ്പമെന്നു കരുതി
ചാട്ടുളി പോലെ പാഞ്ഞുകയറി
കളിതുടങ്ങും മുമ്പേ വലചലിപ്പിച്ച
റൊബീന്യോ, നീയെന്റെ പ്രതീക്ഷകള്‍
വാനോളമുയര്‍ത്തി

പക്ഷേ എല്ലാം ആ പകുതിയില്‍ തീര്‍ന്നു
മെലോ നീയെല്ലാം തകര്‍ത്തു
തോല്‍വിയേക്കാള്‍ എന്നെ കരയിച്ചത്
നിലത്തുവീണ എതിരാളിയെ നീ
ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടിയതാണ്
ഫുട്‌ബോള്‍ ജീവരക്തമായിക്കരുതുന്ന
ബ്രസീലിയന്‍ ജനതയെ നീ ഓര്‍ക്കണമായിരുന്നു
തോറ്റതവര്‍ ക്ഷമിക്കും,
സ്വന്തം പോസ്റ്റില്‍ ഗോളടിച്ചതും
പക്ഷേ നിന്റെ ചവിട്ട്...

എങ്കിലും പ്രിയപ്പെട്ട ബ്രസീല്‍
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
അങ്കിള്‍ സാമിന്റെ തിട്ടൂരം ഭയക്കാതെ
ഇറാനൊപ്പം കൈകോര്‍ത്തവരില്‍
തുര്‍ക്കിക്കൊപ്പം നീ മാത്രമേ ഉണ്ടായിരുന്നുള്ളു
കളി തോല്‍ക്കും ജയിക്കും
പക്ഷേ ആണ്‍കുട്ടികളാവാന്‍ എല്ലാവര്‍ക്കുമാവില്ല

Tuesday, February 23, 2010

താമരക്കുമ്പിളിലെന്തുണ്ട്?

അവസാന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ലോഹ പുരുഷന്‍ രാഷ്ട്രീയ വനവാസത്തിലേക്കു നീങ്ങിയത്. ഇന്ദ്രപ്രസ്ഥത്തിലെ കേസരയിലൊന്നു കയറിപ്പറ്റാന്‍ രഥങ്ങള്‍ പലതും ഉരുട്ടി,  ചോര ഒരുപാട് ചിന്തി, അടവുകള്‍ കുറേ പയറ്റി. മിതവാദിയെ ഒരരുക്കാക്കി ഒരു വിധം ചെങ്കോല്‍ കൈപ്പിടിയിലൊതുങ്ങുമെന്നായപ്പോഴാണ് വിവേകമുള്ള ജനങ്ങള്‍ തണ്ടു ചീഞ്ഞ താമരയെ വേരോടെ പിഴുതെറിഞ്ഞത്. ഇനിയുമൊരങ്കത്തിനു ബാല്യമില്ലെന്നു തോന്നിയതുകൊണ്ടല്ല, യുവശിങ്കങ്ങളുടെ പടപ്പുറപ്പാടിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് രഥയാത്രാ ഫെയിം പടിയിറങ്ങി  യത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പഴയ പി.ഡബ്ല്യു.ഡി മന്ത്രിയാണ് താമര വീണ്ടും വിരിയിക്കാനുള്ള സൂര്യനായി അവതരിച്ചിരിക്കുന്നത്. റോഡും തോടുമൊക്കെ നന്നാക്കി പരിചയമുള്ള എം.കോം ബിരുദധാരി തകര്‍ന്നടിഞ്ഞുകിടക്കുന്ന കാവിപ്പാര്‍ട്ടിയെ നന്നാക്കിയെടുക്കാനുള്ള പടപ്പുറപ്പാടിലാണ്. ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ സമ്മേളനത്തിന് പുതിയ പരിഷ്‌കാരം കൊണ്ടുവന്നു. പഞ്ചനക്ഷത്ര ഹോട്ടലിനു പകരം നേതാക്കള്‍ ടെന്റുകളില്‍ കഴിയും. പക്ഷേ, പൂെനയില്‍ ആരോ എന്തോ പൊട്ടിച്ചപ്പോഴേക്കും ടെന്റുകളില്‍ കിടക്കാനിരുന്ന ധൈര്യമുള്ള നേതാക്കളൊക്കെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു തന്നെ തിരിച്ചുകയറി. ചെലവു ചുരുക്കാനാണ് ടെന്റ് കെട്ടിയതെങ്കിലും പണം ഹോട്ടല്‍ താമസത്തിനേക്കാള്‍ രണ്ടിരട്ടി ചെലവായെന്ന് അസൂയക്കാര്‍ പറഞ്ഞു പരത്തുന്നുണ്ട്. രാഷ്ട്രീയക്കാരനാവുന്നതിനു മുമ്പേ വ്യവസായിയായിരുന്ന കാവിനേതാവ് മുസ്‌ലിംകള്‍ക്കു മുന്നില്‍ പുതിയ ഡീല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദം വേണോ, പള്ളി വേണോ എന്നാണ് ചോദ്യം. രാമക്ഷേത്രം കെട്ടാന്‍ കൈയാളായി മുസ്‌ലിംകള്‍ കൂടെ നിന്നോണം; ഇല്ലെങ്കില്‍ കാച്ചിക്കള യും എന്നതാണ് സ്‌റ്റൈല്‍. താമര വീണ്ടും മുളപ്പിച്ചെടുക്കാ ന്‍ വര്‍ഗീയതയുടെ ചെളിയല്ലാതെ പുതിയ സൂര്യന്റെ കൈയിലും കൂടുതലൊന്നുമില്ല എന്ന കാര്യം ഔദ്യോഗികമായി അധികാരമേറ്റെടുക്കും മുമ്പേ തന്നെ പൊതുജനത്തിനു ബോധ്യമായി.

ഫെബ്രുവരി 20ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌